Monday, June 8, 2009

മുത്തശ്ശി...,

ശരണാലയത്തിന്‍റെ കോണില്‍ ..
ചിതല്‍തിന്ന കൊണിപടിയില്‍ ..
നരവീണമുടിയും,വരവീണഉടലുമായ്..
മകനെയും കാത്തിരിക്കുന്നെന്‍റെ മുത്തശ്ശി-
തന്നൊരാ..കത്തില്‍ മിഴകളോടിച്ചെന്‍-
മിഴികള്‍- അറിയാതെ നനഞ്ഞുപോയ് ..

എന്തുമൊഴിയണം..ഇന്നുഞാന്‍..
സത്യമോതാന്‍ പഠിപിച്ച ഗുരുവിനോട്..?

എന്തുമൊഴിയണം..ഇന്നുഞാന്‍..
മഴാമുകില്‍കാക്കും വേഴാമ്പലിനെപോല്‍..
മഴനിഴല്‍ കൊതിക്കും ശലഭത്തെപോല്‍..
മകനായ് കൊതിക്കും അമ്മയോട്..

തിരികെവരും മകന്‍ എന്നുചൊല്ലി-
തിരികെ നടക്കുമ്പോള്‍...മനസ്സില്‍ പറഞ്ഞുഞാന്‍..

കണ്ണുകാണാത്ത അമ്മയ്ക്കും ..
ഇഗ്ലീഷില്‍ കത്തെഴുതുന്ന മകനേ..മറക്കേണ്ടാ...
കാലം കറങ്ങി വരുമെന്ന സത്യം.

No comments:

Post a Comment