Wednesday, June 10, 2026

ഷാഫി മുഹമ്മദ് റാവുത്തർ കളരിയുടെ കനൽ തെളിച്ച് കതിരുകാലങ്ങളിലേക്ക്


 


                               ഇത് അസ്വാതന്ത്ര്യ

ത്തിലേക്കുള്ള ഒരു കനൽത്തിയല്ല ?

മുൾമുടികൾ കയറി നേരില്ലായ്മയു

ടെ നെറിവുകേടുകൾക്കെതിരെ

യുള്ള പോർവിളികൾ! സ്വാതന്ത്ര്യം

തിൻ്റെ പേര് പറയുമ്പോഴും അതിലെ ഉള്ളുരുക്കങ്ങളിൽ നിന്നും

മോചനത്തിലേക്ക് പറക്കാൻ കൊതിക്കുന്ന ശലഭങ്ങളോടൊപ്പം

ഒരാളുണ്ട്! ഷാഫി മുഹമ്മദ് റാവു -

ത്തവർ! അധസ്ഥിതരേയും, അവ ശരേയും, അശരണരേയും മറച്ചു 

 കെട്ടാൻ മതിലുകൾ തീർക്കുന്ന 

ഭരണകൂടങ്ങൾക്കെതിരെ മുഷ്ടി 

ചുരുട്ടി കാണിക്കാൻ കെൽപ്പുള്ള ഒരാൾ ! അദ്ദേഹമൊരു കവി!

അദ്ദേഹമൊരു വാഗ്മി, തികഞ്ഞ

സാമൂഹ്യ പ്രവർത്തകൻ, നല്ലൊരു

പ്രഭാഷകൻ !

               അനുഭവങ്ങളിൽ നിന്നാർ - 

ജ്ജിച്ചെടുത്ത കരുത്തിന് നേരെ

രാഷ്ട്രീയവൈതാളികന്മാരുടെ

വാൾമുനയോങ്ങിയപ്പോഴും നാവ്

തളർന്നില്ല!ഉയിർ തളർന്നില്ല! അവി

ടെ നേരിൻ്റെ നീരുറവയിലേക്കുളള

പ്രയാണം തുടരുകയായിരുന്നു !

അദ്ദേഹം ഇപ്പോഴും പാടുകയാണ്!

ഉള്ളുരുകിയ ഉറവയിൽ നിന്ന് ഊര -

യൂറി നിറയുന്ന കുറത്തിയെ പോ-

ലെ ! നമുക്ക് കവിതയെ ഒരു കളരി

യാക്കണം. അതിൽ നിന്ന് നല്ല കര

ളുറപ്പോടെ നല്ല കതിരുകൾ കൊയ്

എടുക്കണം. ഇവിടെ ഉമിത്തിയിൽ

വെന്ത് സ്പുടം ചെയ്തെടുത്ത ഒരു

കവിതയും കനലും ഒരു കടലുമുണ്ട്. 

              പ്രണയത്തിൻ്റെ ഊർവ്വരത

കളിൽ നിന്നും തുറന്ന വിപ്ലവത്തി

ലേക്കുള്ള ഒരു കളമെഴുത്ത് ! ഇവ-

ടെ ശ്രുതിഭംഗങ്ങളില്ല ! തെറ്റാത്ത

ഋതുക്കളുടെ സംഗമത്തോടൊപ്പം

എപ്പോഴും റാവുത്തറുണ്ട്. അത്

കാലം പകർത്തി വക്കുന്നിടത്തൊ

ക്കെ ഇദ്ദേഹത്തിൻ്റെ ഒരു കയ്യൊപ്പു

മുണ്ട്!* നിറങ്ങൾ നിൻ്റെ ആസ്വ

സ്ഥതകളെ പുതഞ്ഞേക്കും - അത്

നിന്നെ വല്ലാതെ ആനന്ദിപ്പിച്ചേക്കും.

അതിൽ ഒരു നിമിഷം. ഒരു സെക്ക

ൻ്റിൻ്റെ ഇടവേള !അപ്പോൾ നീയെ

എഴുതിയേക്കും - വ്യഥയ്ക്കും, ദുര-

ന്തങ്ങളുടേയും, ആശങ്കകളുടേയും

ഒരു കവിത! അമേരിക്കൻ ഫിലോ

സഫറായ ഡെയ്ൽ കാർണഗിയു

ടെ വാക്കുകളാണിത്!

             അത് ഷാഫി എന്ന എഴുത്തു

കാരൻ തിരിച്ചറിയുന്നുണ്ട്. കനൽ

മേഞ്ഞ് ദ്വര മൂത്ത കുടില ബുദ്ധി

കൾക്കുള്ള മറുപടിയാണ്

കനൽത്തെയ്യങ്ങളിൽ മുടി

യാടിയുറയുന്ന ഒരു കവി ! ഹൃദയം

പടങ്ങളിൽ വരച്ചിടാത്തതൊന്നും

കവിതയാകില്ലെന്നറിയുക! അത്

പലപ്പോഴും ഇരുട്ടിൽ തെളിയൂറ്റി

എടുത്ത് പരുവപ്പെടുത്തേണ്ടതു-

ണ്ട്. പാതി രാത്രിയും പാതി പകലും

കൊണ്ട് ചിന്തയെ നിർമ്മിക്കുമ്പോ

ഴും അത് ചിലപ്പോൾ ഭരണകൂടങ്ങ

ളെ പൊള്ളിക്കും! ഈ അധമൻമാ

ർക്കെതിരെയുള്ള ആവേശമാണ്

ശ്രീ ഷാഫി മുഹമ്മദ് റാവുത്തർ !

                 കളരിയുടെ കനൽ തെളി

ച്ച് ആശയവാദങ്ങൾക്കരികിൽ

പ്രതിക്ഷേധങ്ങൾക്കും ഇടമുണ്ടെ

ന്ന് വരികളിലൂടെ പറയുമ്പോൾ

അതിനെ ഒരു കാറ്റേറ്റെടുത്തു എൻ്റെ

തെരുവുകളിൽ വിതറുന്നുണ്ടാവു -

എന്നു പറഞ്ഞ ഒരു ബൊളീവിയൻ

കവിത ! അത്തരത്തിലുള്ള ഏഴു -

തിൻ്റെ ഒരു തുരുത്തുണ്ടുവിടെ?!

അവിടെ അഗ്നിമേഘങ്ങൾ വീണ്

തണുക്കുകയില്ല ? ആശയങ്ങളുടെ

ദൃശ്യരൂപങ്ങൾക്കെപ്പോഴും അഗ്നി

വിതച്ചിടാൻ പോന്ന ഒരു കാറ്റിൻ്റെ

ഭ്രമണമുണ്ടാവും! അതാണ് കവിത

യുടെ ഊറ്റം! ഇതിനിടയിൽ ആയിരുന്നു-

എത്ര കവിതകൾ ആലപിച്ചും 

അതിന് സുഹൃത്തുക്കളുടെ സഹ

യം തേടിയും ലിറിക്കൽ രൂപത്തിലാ

കി മലയാള സാഹിത്യത്തിന് സംഭാ

വന ചെയ്ത ഒരാൾ !

                 ചരിത്രം എവിടേയും സത്യ

ങ്ങളുടെ തേരോടിക്കാതെ പോയി

ടില്ല. പോസ്റ്റർ ഡിസൈനിംഗ് രംഗ -

ത്തും മികച്ച എഡിറ്റിംഗിലും അദ്ദേ

ഹം കാണിക്കുന്ന ആർജ്ജവം പല

എപ്പോഴും വിസ്മയങ്ങളുടേതാണ്!

ഇതിനിടയിൽ താളവും, ശ്രുതിയും, വൃത്തവും ചേർത്തു വച്ച് 250- ലേ

റെ കവിതകൾ ! ഇത് ഒരൊറ്റയാ -

ൻ്റെ കരുത്ത് !പനഞ്ചൂരൽ മടയിൽ

നിന്ന് ഇറങ്ങി വന്ന കുറത്തിയുടെ

മെഴുപ്പ് ! ഒരു സാഹിത്യ പ്രേമിയുടെ

ആഴ്ന്ന ചിന്തകളുടെ വിരുത് !പഞ്ച

മിയുടെ കൈ പിടിച്ച ശ്രീ അയ്യങ്കാ

ളിയേയും, സാമൂഹ്യ നവോഥാനത്തി

ൻ്റെ പരിഷ്കർത്താവായിരുന്ന ശ്രീ

നാരായണ ഗുരുവിനേയും, ഭൂമിയി -

ൽ സമാധാനമെന്നരുൾ ചെയ്തു

യേശു നാഥനേയും അദ്ദേഹം നവ-

നീതതയുടെ നിറവിൽ സമർപ്പിച്ചു

ട്ടുണ്ട്!

          ഒരു ഉദയം ! അതൊരിക്കലും

അസ്തമയങ്ങളുടെ കറുത്ത രാശി

പാതകളെ തേടുകയില്ല ! കഴിവുള്ള

ഒരു ജീവകാരുണ്യ പ്രവർത്തകൻ,

സംഘടിത സമഭാവനകൾ കൊണ്ട്

മാനവനീതിയെ ജാതിയിൽ നിന്നും

മതത്തിൽ നിന്നും , വൈജാത്യങ്ങ-

ളിൽ നിന്നും മാറ്റി നിർത്തണം ! അവിടെയാണ് മനുഷ്യനെന്ന നിഴൽ

രൂപത്തിൽ നിന്ന് യഥാർത്ഥ മനുഷ്യ

നിലേക്കുള്ള പരിണാമം സാദ്ധ്യമാ-

കുന്ന്.! അതിനാണ് നമ്മൾ കവി

തൻ്റെ പ്രവർത്തനത്തിൽ ഏർ-

പെടേണ്ടതെന്നു പറഞ്ഞ മെക്സി

ക്കൻ കവി ഹുവാൻ റുൾഫോയെ

ഞാനിവിടെ പരാമർശിക്കുന്നത്!

             വിദ്യാജ്യോതി എന്ന വിദ്യ-

പരിശീലന സഹായ പദ്ധതി, അട്ടത്തോട്

ആദിവാസി കോളനിയിലേക്ക്

ഭക്ഷണം, വസ്ത്രം! ജീവധാരയുമാ

യി സഹകരിച്ച് വീൽച്ചെയർ വിതര

ണം, അത് കൂടാതെ ചുനക്കര പാലി

യേറ്റീവ് കെയർ സൊസൈറ്റിയുടെ

മീഡിയ കോർഡിനേറ്റർ കൂടിയാണ് !

കേരള സാഹിത്യ അക്കാദമി നടത്തി

യ പിറപ്പ് കവിത ശിൽപ്പശാല, യുവ

ജന ക്ഷേമ ബോർഡിൻ്റെ സാഹിത്യ

ക്യാമ്പുകളായ തട്ടകം , വാക്കുമരം

എന്നിവയുടേയും മുഖ്യ സംഘാട

കൻ! ബഹുമുഖ പ്രതിഭയായ ശ്രീ

ഷാഫി മുഹമ്മദ് റാവുത്തറിന് ടീം

സംഘമിത്രയുടെ നിറഞ്ഞ ആദരവ്

സമർപ്പിക്കുന്നു !


കെ ജി ബാബുരാജ്

No comments:

Post a Comment