Thursday, February 4, 2016

കഷ്ടകാലം പിടിച്ചവൻ മൊട്ടയടിച്ചാൽ
കല്ലുമഴയാണ്.
- ആമിനാബീവി
(എൻറെ അമ്മ)
...
ആയിരത്തിതൊള്ളായിരത്തി എൺപത് മാർച്ച് പതിനാലു കഴിഞ്ഞ് പതിനഞ്ചിലേക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ക്ലോക്ക് ടിക് ടിക് ശബ്ദത്തോടെ യാത്രയാരംഭിച്ചു. ...
എന്തോ വലിയ ആപത്തു വരാനെന്നപോലെ കനത്ത മഴയും കാറ്റും. ......
പട്ടികളുടെ ഓരിയിടൽ കനത്ത മഴയുടെ ശബ്ദത്തിൽ
മുങ്ങിപ്പോയി.....
കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പ്രസവിക്കാനായി
ആശുപത്രിയില്‍ അഡ്മിറ്റാണ് ചുനക്കര തെക്ക് പുല്ലംമ്പള്ളിലയ്യത്ത് മുഹമ്മദ് ഇസ്മായിൽ റാവത്തുറുടെ ഭാര്യ ആമിനാബീവി.....
ഇടവിട്ട് വരുന്ന വേദനയില്‍ കനത്ത പ്രതീക്ഷയുമായി ഇപ്പോള്‍ പ്രസവിച്ചിട്ട് വരാമെന്ന പ്രതീക്ഷയോടെ
ലേബര്‍ റൂമിൽ പലവട്ടം പോയി "പ്ലിംഗി" തിരിച്ചു വന്ന കലിപ്പ് ആ മുഖത്ത് വേണ്ടുവോളമുണ്ട്...
ആദ്യത്തെ കുഞ്ഞ് മകളായതുകൊണ്ട്
ഈ പ്രസവത്തിൽ ഒരാൺകുഞ്ഞ് വേണമെന്നുള്ള
പ്രാർത്ഥന കടുത്ത അസ്വസ്ഥതയ്ക്കിടയിലും
ആ ചുണ്ടുകളിൽ തത്തിക്കളിക്കുന്നുമുണ്ട്..
പെട്ടെന്ന് ഭയങ്കര ശബ്ദത്തിൽ കനത്ത ഒരിടിവെട്ടി...
കറണ്ട് പോയി. .... മഴയുടെ ശക്തി കൂടി ....
ആമിനാബീവിയുടെ ശരീരം വെട്ടി വിയർത്തു....
കടുത്ത വേദനയില്‍ പുളഞ്ഞ അവരെ മെഴുകുതിരിയുടെ അരണ്ട വെട്ടത്തിൽ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ...
പുറത്ത് ടെൻഷനടിച്ചു നിന്ന ബന്ധുക്കൾ ഫാത്തിഹാ ഓതി പ്രാർഥിച്ചു കൊണ്ടിരുന്നു. ....
അകത്തു നിന്നും അനക്കമൊന്നുമില്ല....
ബന്ധുക്കൾ വേവലാതിപ്പെട്ടു....
പുറത്ത് മഴയാണെങ്കിൽ.... തകർക്കുന്നു....
കനത്തകാറ്റിൽ പിടിച്ചു നിൽക്കാൻ മെഴുകുതിരിയുടെ തീനാളം നന്നേ പണിപ്പെട്ടു......
ദിഗന്തങ്ങളെ നടുക്കിക്കൊണ്ട് കനത്ത ഒരിടിവെട്ടി. ....
അകത്തു നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. ....!!!
അൽഹംദുലില്ലാഹ്..... കാത്തിരിപ്പുകാരുടെ കണ്ഠത്തിൽ നിന്നും നെടുവീർപ്പിനൊപ്പം ഈ സ്തുതിവചനം പുറത്തു വന്നു. .....
കടുത്ത വേദനയുടെ ആലസ്യത്തിത്തിനിടയിലും ഇത്തവണ വിജയിച്ചതിൻറെ സന്തോഷവുമായി ആമിനാ ബീവി കിടന്നു. .....
******** ******* ********* ******
പിൽക്കാലത്ത് നാട്ടുകാരെക്കൊണ്ടും വീട്ടുകാരെക്കൊണ്ടും ആവോളം പറയിപ്പിച്ച
"ഷാഫി മുഹമ്മദ് റാവുത്തര്‍ "
എന്ന വലിയ പരാജയം അവിടെ ജനിച്ചു. ...
സ്വന്തം മനസ്സാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്തതിനാൽ അസംഖ്യം ശത്രുക്കളെയും
അതിലേറെ മിത്രങ്ങളെയും ലഭിച്ചു. ....
നാലോ അഞ്ചോ വീടു വെച്ച് അതിൻറെയൊക്കെ ഷോക്കേസ് നിറയ്ക്കാനുള്ളത്ര തന്തയ്ക്കു വിളികളും മക്കളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും കലവറയില്ലാത്ത സ്നേഹവുമാണ് ഈയുള്ളവന് ആകെയുള്ള സമ്പാദ്യം. .....
ആ അമൂല്യനിധിയിൽ അഹങ്കരിക്കുന്ന ഞാന്‍ മുപ്പത്തിയഞ്ച് സംവൽസരം ഈ ലോകത്ത് പൂർത്തിയാക്കിയിരിക്കുന്നു.....
ഈ സന്തോഷം(സങ്കടവും) പങ്കുവെച്ച് പുതിയ തീരുമാനങ്ങളൊന്നും തന്നെ എൻറെ പ്രകടനപത്രികയിൽ പ്രഖ്യാപിക്കുന്നില്ല.....
ഇത്രയും കാലം ജീവിച്ച എല്ലാ സ്വഭാവവിശേഷങ്ങളും ഇനിയുമുണ്ടാകും....
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ
നിത്യവും എൻറെ മേൽ എന്നും ആഗ്രഹിക്കുന്നു. ...
നന്ദി
നല്ല നമസ്ക്കാരം. .....
നിങ്ങളുടെ
ഷാഫി മുഹമ്മദ് റാവുത്തര്‍.
**********************
ആലപ്പുഴ ജില്ലയുടെ
കിഴക്കൻ വനാന്തരങ്ങളിൽ
മാത്രം കാണപ്പെടുന്നു.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇനം...
"മുഹമ്മദ് ഇസ്മായിൽ റാവുത്തേഴ്സ് ബ്ലണ്ടർ" എന്ന് ശാസ്ത്രനാമം...
ആക്രമണസ്വഭാവം കൂടുതലായതിനാൽ
കെട്ടിയിട്ട് വളർത്തുന്നു...

No comments:

Post a Comment